'നിയമനിര്‍മാണത്തിന്റെ പരമാധികാരം അല്ലാഹുവിന് മാത്രമാണ്. ഇസ്ലാം ഒരു സമ്പൂര്‍ണ ജീവിത പദ്ധതിയാണ്.'
-ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണങ്ങളിലും പ്രഭാഷണങ്ങളിലും തറപ്പിച്ചും ഉറപ്പിച്ചും ആവര്‍ത്തിച്ച് പറഞ്ഞുകള്ക്കാറുള്ള വാചകങ്ങളാണിവ. എന്താണതിന് കാരണം?. ഇസ്ലാമികപ്രസ്ഥാനത്തിന്റെ ദൌത്യവും ആധുനിക കാലഘട്ടത്തിന്റെ പ്രത്യേകതകളും പരിശോധനാവിധേയമാക്കുമ്പോള്‍
മാത്രമേ ഇതിന്റെ മറുപടി ലഭിക്കൂ.
പാശ്ചാത്യാധിനിവേശവും അതിന്റെ ധൈഷണിക പ്രത്യാഘാതങ്ങളും മുസ്ലിം ലോകത്തെ പിടിച്ചുലക്കുന്നതുവരെ ജീവിതത്തിന്റെ നിഖിലമേഖലകളിലും നിയമനിര്‍മാണത്തിന്റെ പരമാധികാരം അല്ലാഹുവിനാണെന്ന വസ്തുത മുസ്ലിംകളെല്ലാം തത്വത്തില്‍ അംഗീകരിച്ചിരുന്നു.
പ്രായോഗിക ജീവിതത്തില്‍ അതിന്റെ താല്‍പര്യങ്ങള്‍ക്ക് എതിര്
പ്രവര്‍ത്തിക്കുന്നവരായാലും ഇസ്ലാമിക നിയമവ്യവസ്ഥ ഭരണരംഗത്ത് നടപ്പാക്കാതിരുന്ന ഭരണാധികാരികളായാലും ഇക്കാര്യത്തില്‍
സംശയമുണ്ടായിരുന്നില്ല. എന്നാല്‍, പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ മുസ്ലിം നാടുകളില്‍ ഇരച്ചുകയറി രാഷ്ട്രീയാധിപത്യം സ്ഥാപിക്കുകയും തദ്ദേശീയരുടെ വിശ്വാസാദര്‍ശ മേഖലകളിലും ചിന്താരംഗത്തും സാംസ്കാരിക മണ്ഡലങ്ങളിലും മേധാവിത്വം പുലര്‍ത്താന്‍ തീവ്രശ്രമം നടത്തുകയും ചെയ്തുകാണ്ടിരിക്കേ തന്നെ ഇരുപതാം
നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍,
പതിമൂന്നര നൂറ്റാണ്ടുകാലം നാമമാത്രമായെങ്കിലും
നിലനിന്നിരുന്ന ഇസ്ലാമിക ഖിലാഫത്തിന്റെ ദുരന്തപൂര്‍ണമായ അന്ത്യം സംഭവിക്കുകയും ചെയîുകയുണ്ടായി. അതോടെ, ചരടറ്റ മാലയിലെ മുത്തുമണികള്‍ കണക്കേ ചിന്നിച്ചിതറിയ മുസ്ലിം നാടുകളില്‍ തങ്ങളുടെ അധികാരം ശാശ്വതീകരിക്കുകയെന്ന ലക്ഷ്യത്തോടെ, പടിഞ്ഞാറന്‍ ലോകത്ത്
സര്‍വസമ്മതമായിക്കഴിഞ്ഞിരുന്ന 'സീസര്‍ക്കുള്ളത് സീസര്‍ക്ക് ദൈവത്തിനുള്ളത് ദൈവത്തിന്' എന്ന എന്ന
സിദ്ധാന്തം സാമ്രാജ്യത്വ ശക്തികള്‍ വ്യാപകമായി പ്രചരിപ്പിച്ചു. സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ
മണ്ഡലങ്ങളിലെല്ലാം നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണെന്നും ദൈവവും
മതവും അതിലിടപെടരുതെന്നും, ഇസ്ലാമിക
വ്യവസ്ഥയും ഭരണവുമൊന്നും ആധുനിക കാലഘട്ടത്തില്‍ പ്രായോഗികമല്ലെന്നും അവര്‍ മുസ്ലിംകളെ തെറ്റിദ്ധരിപ്പിച്ചു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ഇസ്ലാമിക ലോകത്തുനിന്നും
ഒരുകൂട്ടം മതപുരോഹിതന്മാരെയും പാശ്ചാത്യ വിദ്യാഭ്യാസം മാത്രം സിദ്ധിച്ച ചില
അഭ്യസ്തവിദ്യരെയും അവര്‍ക്ക് സഹായികളായി ലഭിച്ചു.
അങ്ങനെ, ദീനും ദുന്‍യാവും രണ്ടാണെന്നും ദുന്‍യാവിലെ
നിയമനിര്‍മാണാധികാരം അല്ലാഹു മനുഷ്യര്‍ക്ക് വിട്ടുകാടുത്തിരിക്കുകയാണെന്നും, അല്ലാഹുവിന്റെ
പരമാധികാരമെന്നാല്‍ പ്രാപഞ്ചിക നിയമങ്ങളുടെ നടത്തിപ്പാണെന്നും നിയമനിര്‍മാണത്തിലെ
അവന്റെ പരമാധികാരം അംഗീകരിക്കാന്‍ അല്ലാഹു ആവശ്യപ്പെട്ടിട്ടില്ലെന്നും കൂടി
വാദിക്കാന്‍ അവരില്‍ ചിലര്‍ ധൃഷ്ടരായി!. അല്‍പം കൂടി മുന്നോട്ടുപോയി, ജീവിതത്തിലുടനീളം നിയമനിര്‍മാണത്തിനുള്ള
പരമാധികാരം അല്ലാഹുവിനാണെന്ന് പറയുന്നത് ഖവാരിജികളുടെ വാദമാണെന്നുവരെ അത്തരക്കാര്‍ സമര്‍ഥിക്കാന്‍
തുടങ്ങി!. 'അല്ലാഹുവിന്റെ വിധികര്‍തൃത്വത്തില്‍ വിശ്വസിക്കുവാനും അവന്റെ പരമാധികാരത്തിന്
വിധേയമാവാനും അവന്റെ പരമാധികാര വിഭാവനയില്‍ ആരെയും പങ്കുചേര്‍ക്കാതിരിക്കുവാനുമല്ല
മനുഷ്യനോട് അല്ലാഹു ആവശ്യപ്പെടുന്നത്', 'ലോകത്തിന്റെമുഴുവന്‍ ഭരണാധികാരവും നിയന്ത്രണാവകാശവും
അല്ലാഹുവിന് മാത്രമാണ്. ബഹുദൈവാരാധകരും ഇത് സമ്മതിക്കുന്നു. അതിലാര്‍ക്കും പങ്കും
സ്വാധീനവുമില്ല. ഇതാണ് യഥാര്‍ഥത്തില്‍ ദൈവിക ഭരണം(ഹുകൂമത്തുല്‍ ഇലാഹിയî) എന്നത് കാണ്ടുദ്ദേശിക്കുന്നത്', 'ദൈവാധിപത്യം
എന്ന സങ്കല്‍പം തന്നെ ശരിയല്ല. ഭൂമിയിലേയും പ്രപഞ്ചത്തിലേയും മുഴുവന്‍
ആധിപത്യവും അല്ലാഹുവിന് തന്നെ. അത് അഭംഗുരം തുടരുന്നുമുണ്ട്. പ്രപഞ്ചത്തിലെ ഈ
ദൈവാധിപത്യത്തെ കുറിച്ച് പറയുന്ന പരിശുദ്ധ ഖുര്‍ആന്‍ വചനങ്ങളെ സന്ദര്‍ഭങ്ങളില്‍ നിന്നടര്‍ത്തി
മനുഷ്യന്‍ ഭൂമിയില്‍ കയîാളേണ്ടുന്ന ഭരണാധികാരത്തിന് ബാധകമാക്കുന്ന പതിവ് രാഷ്ട്രീയ കണ്ണൂള്ള ചില മതപ്രവര്‍ത്തകര്‍
സ്വീകരിക്കാറുണ്ട്. ഈ വ്യാഖ്യാനം പിഴവാണ്. ഭരണപരമായ കാര്യങ്ങള്‍ സ്വാതന്ത്യ്രപൂര്‍വം കയîാളാന്‍ മനുഷ്യര്‍ക്ക്
വിട്ടുകാടുത്തിട്ടുള്ളതാണ്.' എന്നിങ്ങനെയുള്ള ശുദ്ധ ഇസ്ലാം വിരുദ്ധ ആശയങ്ങള്‍ കരളത്തിലെ
ഇസ്വ്ലാഹീ സുഹൃത്തുക്കളെപ്പോലുള്ളവര്‍ പോലും
പ്രചരിപ്പിക്കുന്നേടത്ത് കാര്യങ്ങളെത്തിപ്പെട്ടു എന്നത് പില്‍കാല ചരിത്രം.
മുമ്പൊന്നുമില്ലാത്ത വിധം
പുതുതായുദ്ഭവിച്ചതും തൌഹീദിനു നേരെ ഉയര്‍ന്നുവന്നതുമായ നിയമ നിര്‍മാണത്തിനുള്ള പരമാധികാരം ജനങ്ങള്‍ക്കാണെന്ന ഈ മുഖ്യ തിന്മയെ നേര്‍ക്കുനേരെ അഭിമുഖീകരിക്കേണ്ടിവന്ന അപകടകരമായ ഒരു പരിതസ്ഥിതിയിലാണ് ജമാഅത്തെ
ഇസ്ലാമി ഉള്‍പ്പെടെയുള്ള ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങള്‍
രൂപംകാണ്ടത്. അതുകാണ്ടുതന്നെയാണ് അവ്ല്ക്ക്, നിയമനിര്‍മാണ ത്തിന്റെ പരമാധികാരം അല്ലാഹുവിന്
മാത്രമാണെന്നും ദീനും ദുന്‍യാവും പരസ്പര പൂരകമാണെന്നും ആവര്‍ത്തിച്ച് ഊന്നിപ്പറയേണ്ടി വന്നത്.
ജനങ്ങള്‍ വിസ്മരിച്ചുപോയ ദീനിന്റെ വശങ്ങളെ പുനരുജ്ജീവിപ്പിക്കുക എന്നതാണല്ലോ ഒരു
നവോത്ഥാന പ്രസ്ഥാനത്തിന് നിര്‍വഹിക്കാനുള്ള മുഖ്യമായ ഡ്യൂട്ടി.
തൌഹീദിലെ സുപ്രധാനമായ ഒരിനമെന്ന്
ഇസ്ലാമിക പണ്ഡിതലോകം സംശയലേശമന്യേ വിധിയെഴുതിയ ഹാക്കിമിയîത്ത് അഥവാ
മനുഷ്യജീവിതത്തിലുടനീളം നിയമനിര്‍മാണത്തിനുള്ള പരമാധികാരം അല്ലാഹുവിനാണെന്ന കാര്യം തൌഹീദിന്റെ
ഭാഗമാണോ അല്ലേ എന്നുപോലും തീരുമാനിക്കാന്‍ ഇന്നേവരെ കഴിഞ്ഞിട്ടില്ലെങ്കിലും ആദര്‍ശപരമായി
സലഫി 'മന്‍ഹജി'ല്‍ നിലകാള്ളുന്നവരെന്നും, 'തൌഹീദ് പറയുന്നവര്‍ ഞങ്ങള്‍ മാത്രമാണെ'ന്നും വീറോടെ
വാദിക്കുന്നവരും അവകാശപ്പെടുന്നവരുമാണ് കരളത്തിലെ മുജാഹിദ് സുഹൃത്തുക്കള്‍!. അതോടൊപ്പം, ഇരുപതാം
നൂറ്റാണ്ടില്‍ സെക്യുലറിസ്റ്റുകളും സാമ്രാജ്യത്വ ശക്തികളും ഇസ്ലാമിലെ ഏകദൈവ
വിശ്വാസത്തിനെതിരെ നടത്തിയ ആകമണങ്ങളെ ധൈഷണികമായി പ്രതിരോധിച്ചുകാണ്ടും തൌഹീദിന്റെ സമഗ്രത ഉന്നിപ്പറഞ്ഞുകാണ്ടും
രംഗത്ത് വന്ന സയîിദ് അബുല്‍ അഅ്ലാ മൌദൂദിയേയും അദ്ദേഹം ബീജാവാപം നല്‍കിയ
ജമാഅത്തെ ഇസ്ലാമിയേയും, ഭൌതിക വാദികളോടൊപ്പം ചേര്‍ന്ന് രാഷ്ടീയ
മതക്കാരെന്നും മതരാഷ്ട്രവാദികളെന്നും വിളിച്ചാക്ഷേപിക്കുകയും ചെയîു
ന്നു അവര്‍!. ഇത്തരമൊരു പശ്ചാതലത്തില്‍
തൌഹീദിന്റെ മര്‍മപ്രധാന ഭാഗമായ ഹാക്കിമിയîത്തുമായി ബന്ധപ്പെട്ട മുജാഹിദ് ജമാഅത്ത്
വീക്ഷണങ്ങളെ ഗള്‍ഫ് സലഫികളുടെ ആശയാദര്‍ശങ്ങളുമായി താരതമ്യം ചെയ്തുകാണ്ടുള്ള ഒരു വിശകലനമാണ്
ഇവിടെ നടത്തുന്നത്. മുഖ്യമായും മുജാഹിദുകള്‍ക്ക് സ്വീകാര്യരായ സലഫി പണ്ഡിതരെയാണ് ഈ പഠനത്തിലുടനീളം
ഉദ്ധരിച്ചിരിക്കുന്നത്.
ഈ പഠനത്തെ നാല് ഭാഗങ്ങളായാണ് കമീകരിച്ചിരിക്കുന്നത്.
അവ നാലും വായിച്ചതിന് ശേഷമായിരിക്കണം ബഹുമാന്യ സുഹൃത്തുക്കള്‍ അനുകൂലിച്ചോ
പ്രതികൂലിച്ചോ ഉള്ള അഭിപ്രായങ്ങള്‍ രൂപികരിക്കുന്നതും പ്രകടിപ്പിക്കുന്നതും.
ഹാക്കിമിയîത്ത് തൌഹീദിന്റെ ഭാഗമാണോ അല്ലേ എന്നതിനെ കുറിച്ച വ്യത്യസ്ഥ പണ്ഡിതോദ്ധരണികളെ അവലംബിച്ചുകാണ്ടുള്ള
അന്വേഷണം, ഹാക്കിമിയîത്ത് സംബന്ധമായ താത്വിക വിശകലനം, മുസ്ലിംകള്‍ക്കിടയില്‍
ഇന്നോളമുണ്ടായിട്ടുള്ള ഹാക്കിമിയîത്ത് നിഷേധ പ്രവണതകളെ കുറിച്ച ലഘുവിവരണം, മുജാഹിദിലെ ചില പണ്ഡിതന്മാര്‍
ഉന്നയിച്ചിരിക്കുന്ന മുജാഹിദ് വിരുദ്ധവും സലഫി അനുകൂലവുമായ പ്രസ്താവനകള്‍, ഹാക്കിമിയîത്ത് സംബന്ധമായി
മുജാഹിദുകള്‍ ഇതപര്യന്തം എഴുതി വിട്ടിട്ടുള്ള വൈരുദ്ധ്യാധിഷ്ഠിത
വാദങ്ങള്‍, പണ്ഡിത വചനങ്ങളില്‍ അവര്‍ നടത്തിയിട്ടുള്ള കകിയകള്‍, അടിസ്ഥാനപരമായി അല്ലാഹുവിന്റെ
ഹാക്കിമിയîത്തിനെ നിഷേധിക്കുന്ന മതേതരത്വം, ജനാധിപത്യം തുടങ്ങിയ 'ഇസ'ങ്ങളോടും അവയുടെ വ്യത്യസ്ത വകുപ്പുകളോടുമുള്ള
സലഫികളുടെയും മുജാഹിദുകളുടേയും ജമാഅത്തെ ഇസ്ലാമിയുടെയും കാഴ്ചപ്പാടുകള്‍
തമ്മിലുള്ള താരമ്യം, ഇവ്വിഷയകമായി ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചിട്ടുള്ള സമീപനങ്ങള്‍
'പിന്തിരിപ്പനും
തൌഹീദിന്റെ ദുര്‍വ്യാഖ്യാനവും ഇസ്ലാമിന്റെ രാഷ്ട്രീയവല്‍ക്കരണവുമാണെ'ന്ന മുജാഹിദ്
വിമര്‍ശനത്തെ കുറിച്ച വിശകലനം,
എന്നിവയാണ് ഒന്നാം ഭാഗത്തിന്റെ ഉള്ളടക്കം. ഈ
താരതമ്യത്തില്‍ മുജാഹിദ് പ്രസിദ്ധീകരണങ്ങളില്‍ നിന്നുള്ള ജമാഅത്തെ ഇസ്ലാമിയുടെ മുന്‍കാല നേതാക്കളുടെ
വെട്ടിമുറിച്ച പ്രസ്താവനകളും പ്രസിദ്ധീകരണങ്ങളിലെ കഷ്ണിച്ച വരികളും ധാരാളമായി എടുത്തുചേര്‍ത്തിട്ടുള്ളത്
കാണാം. അതിന്നര്‍ഥം അവയുടെയെല്ലാം ഉദ്ദേശ്യം മുജാഹിദുകള്‍ വാദിക്കുന്നതുതന്നെയാണ്
എന്നംഗീകരിക്കുന്നു എന്നല്ല, മറിച്ച് അങ്ങനെയായാല്‍ പോലും അതിനേക്കാള്‍ കടുപ്പമേറിയ കാര്യങ്ങള്‍
തദ്വിഷയകമായി ലോക സലഫി പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ടെന്ന് മുജാഹിദുകളെ ബോധ്യപ്പെടുത്തലും അതേകുറിച്ച്
'ഞങ്ങള്‍
സലഫികാളാണെ'ന്നവകാശപ്പെടുന്ന മുജാഹിദ്സുഹൃത്തുക്കളുടെ അഭിപ്രായമറിയലുമാണ്.
'ജീവിതത്തിലുടനീളം ഹാക്കിമിയîത്ത് അല്ലാഹുവിനാണെന്ന് അംഗീകരിക്കുന്നവരാണ്
ഞങ്ങള്‍'
എന്ന് ഇടക്കിടെ പറഞ്ഞുകാണ്ടിരിക്കുകയും
അതേസമയം അടിസ്ഥാനപരമായി അല്ലാഹുവിന്റെ ഹാക്കിമിയîത്തിനെ നിഷേധിച്ചുകാണ്ട് രംഗത്തുവന്ന
മതേതരത്വത്തെയോ ജനാധിപത്യത്തെയോ ആദര്‍ശപരമായി വിലയിരുത്താനോ തദടിസ്ഥാനത്തില്‍ അവയോട്
ഇസ്ലാമികമായ ഒരു നിലപാട് സ്വീകരിക്കാനോ സന്നദ്ധമാവാതെ ഓരോരുത്തരേയും അവരവര്‍ക്ക്
തോന്നുന്ന നിലപാട് സ്വീകരിക്കാന്‍ കയറൂരിവിടുകയും എന്നിട്ട് ആ നിലപാടില്ലായ്മയില്‍ നിന്നുകാണ്ട്
ജമാഅത്ത് നിലപാടിനെ അനിസ്ലാമികമെന്ന് വിശേഷിപ്പിക്കുകയും ചെയîുന്ന -അഥവാ
ഹാക്കിമിയîത്ത് പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് വാദിക്കുന്നവര്‍ മതേതര -ജനാധിപത്യത്തെ പൂര്‍ണമായും അനുകൂലിക്കുന്ന, അവ തൌഹീദിന്
വിരുദ്ധമല്ലെന്നും അവതന്നെയാണ് എന്നെന്നും നിലനില്‍ക്കേണ്ടതെന്നും
ഫത്വ നല്‍കുന്ന-മുജാഹിദ് സുഹൃത്തുക്കളുടെ വൈരുദ്ധ്യാധിഷ്ഠിത വാദങ്ങളും, മുജാഹിദ് മൌലവിമാര്‍
ജമാഅത്ത് പണ്ഡിതന്മാരുടെ ഉദ്ധരണികളില്‍ നടത്തിയിരിക്കുന്ന ഗുരുതരമായ കകിയകളും ഇവിടെ വിശകലന
വിധേയമാക്കിയിട്ടുണ്ട്.
അല്ലാഹുവിന്റെ ഹാക്കിമിയîത്ത്
സംബന്ധിച്ച് ശരിയും വ്യക്തവുമായ ധാരണ ലഭിക്കുകയും ഇസ്ലാമികതരമായ സകല വ്യവസ്ഥകളും ത്വാഗൂത്തീ
വ്യവസ്ഥകളാണെന്ന് തിരിച്ചറിയുകയും ചെയîുമ്പോള്‍ അത്തരം രാഷ്ട്രങ്ങളിലധിവസിക്കുന്ന
ഏതൊരു മുസ്ലിമിന്റേയും ഹൃദയത്തില്‍ സ്വാഭാവികമായും ഉളവാകുന്ന സംശയമാണ്, അത്തരം
രാജ്യങ്ങളില്‍ ഹാക്കിമിയîത്തിന്റെ പ്രയോഗവല്‍ക്കരണം എങ്ങനെയായിരിക്കണം?, അവയ്ക്ക് കീഴില്‍ ജീവിക്കുന്ന മുസ്ലിംകള്‍
പ്രായോഗിക രംഗത്ത് അവയോട് എന്തു നിലപാട്സ്വീകരിക്കണം?, ഇസ്ലാമികമായ
ലക്ഷ്യസാധ്യത്തിന് വേണ്ടി അവയെ ഉപയോഗപ്പെടുത്താമോ?, ഉപയോ ഗപ്പെടുത്താമെങ്കില്‍ എത്രത്തോളം?, ഏത് രൂപത്തില്‍?, പണ്ഡിതന്മാര്‍
എന്തുപറയുന്നു?... തുടങ്ങിയ കാര്യങ്ങള്‍. ഇത്തരം വിഷയങ്ങളെ കുറിച്ച ചര്‍ച്ചയാണ്
ഈ പഠനത്തിന്റെ രണ്ടാം ഭാഗം ഉള്‍ക്കൊള്ളുന്നത്.
അല്ലാഹുവിന്റെ ഹാക്കിമിയîത്ത് പൂര്‍ണമായും
അംഗീകരിച്ചിട്ടില്ലാത്തവയാണ് ഇന്ന് ലോകത്ത് നിലവിലുള്ള മിക്ക രാഷ്ട്രങ്ങളും. എത്രയോ
മുസ്ലിം രാഷ്ട്രങ്ങളുമുണ്ട് കൂട്ടത്തില്‍. ഇത്തരം നാടുകളിലധിവസിക്കുന്ന മുസ്ലിം ഇക്കാര്യത്തില്‍
എന്തുചെയîണമെന്ന് ചിന്തിക്കുമ്പോള്‍ ഖുര്‍ആനിനും സുന്നത്തിനും പുറമേ നാടിന്റെ പ്രത്യേക സാഹചര്യവും
പരിഗണിച്ചേ മതിയാകൂ. ഖുര്‍ആനും സുന്നത്തും നല്‍കുന്ന അടിസ്ഥാന സിദ്ധാന്തങ്ങളും നാടിന്റെ
പ്രത്യേക സാഹചര്യങ്ങളും മുമ്പില്‍ വെച്ചുകാണ്ട് അര്‍ഹരായ മുജ്തഹിദുകള്‍ നടത്തുന്ന ഗവേഷണം ഏതു
നിഗമനത്തിലെത്തുന്നുവോ അതാണിവിടെ അംഗീകരിക്കേണ്ടത്. വിവിധ നാടുകളില്‍ വ്യത്യസ്ത
സാഹചര്യങ്ങളാണുണ്ടായിരിക്കുക എന്നതോടൊപ്പം തന്നെ അവ മാറിക്കൊണ്ടിരിക്കുകയും ചെയîും. അപ്പോള്‍
സ്വാഭാവികമായും പുതിയ ഇജ്തിഹാദുകള്‍ ആവശ്യമായി വരും. അങ്ങനെ നടത്തുന്ന ഇജ്തിഹാദുകള്‍
പ്രത്യക്ഷത്തില്‍ മുമ്പ് നടത്തിയതിന്റെ വിപരീതമായിവരെ തോന്നിയേക്കാം. അതിവിശാലമായ ഈ മേഖലയില്‍
ഊളിയിട്ടിറങ്ങിയ തലയെടുപ്പുള്ള കുറേ പണ്ഡിതന്മാരുടെ ഗവേഷണങ്ങളും ഫത്വകളും ഈ ലേഖനത്തില്‍
വായിക്കാം. അവയൊക്കെ നൂറുശതമാനം ശരിയാണെന്നോ എല്ലാവരും അതേ അനുകരിക്കാവൂ എന്നോ
ഉള്ളതുകാണ്ടല്ല അവ ഇവിടെ എടുത്തുചേര്‍ക്കുന്നത്. അല്ലാഹുവിന്റെ ഹാക്കിമിയîത്തിന്റെ
ഇസ്ലാമികതര രാജ്യങ്ങളിലെ പ്രയോഗവല്‍ക്കരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വ്യത്യസ്ത നിലപാടുകള്‍
പണ്ഡിതന്മാര്‍ക്കിടയില്‍ എങ്ങെനെ ഉണ്ടായി എന്ന് മനസ്സിലാക്കുന്നതിനും അവരെല്ലാം ഒരുപോലെ
ഊന്നിപ്പറഞ്ഞതും മാറ്റമില്ലാത്തതുമായ അടിസ്ഥാനങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുന്നതിനും
വേണ്ടിയാണ്. ഇസ്ലാമികതര രാജ്യത്തെ ഭരണ-രാഷ്ട്രീയ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് ഇസ്ലാമികാടിത്തറയില്‍നിന്നുകാണ്ട്
വിവിധ സന്ദര്‍ഭങ്ങളില്‍ ജമാഅത്തെ ഇസ്ലാമി സ്വീകരിച്ച വ്യത്യസ്ത സമീപനങ്ങളെ
ഹറാം-ഹലാലാക്കലായി ദുര്‍വ്യാഖ്യാനിക്കുന്ന മുജാഹിദുകള്‍, പക്ഷേ ജമാഅത്തിന്റെ അതേ നിലപാട് അതിനേക്കാള്‍
ശക്തമായ രൂപത്തില്‍ ഊന്നിപ്പറഞ്ഞ സലഫികളെ കുറിച്ച് മൌനം പാലിക്കുന്നതിലെ
ഇരട്ടത്താപ്പും ഇതില്‍ വിശകലന വിധേയമാക്കിയിട്ടുണ്ട്.
ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ
രാഷ്ട്രീയ നിലപാടുകളെ കുറിച്ചും സാമാന്യം വിശദമായ പ്രതിപാദനം ഈ ലേഖനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.മുജാഹിദ് സുഹൃത്തുക്കള്‍ ആരോപിക്കാറുള്ളതുപോലെ ഹറാം ഹലാലാക്കിക്കൊണ്ട് ജമാഅത്തെ
ഇസ്ലാമി ആദര്‍ശം മാറ്റിമറിച്ചിട്ടുണ്ടോ?, അതോ ത്വാഗൂത്തായ അനിസ്ലാമിക വ്യവസ്ഥയോട്
പ്രായോഗിക രംഗത്ത് സ്വീകരിക്കേണ്ട സമീപനമെന്തായിരിക്കണമെന്ന നയത്തിലാണോ
മാറ്റമുണ്ടായിട്ടുള്ളത്?. മുമ്പ് ഇലക്ഷനില്‍നിന്ന് വിട്ടുനിന്നിരുന്ന ജമാഅത്തെ ഇസ്ലാമി ഇന്നിപ്പോള്‍ പുതിയ രാഷ്ട്രീയ
പാര്‍ട്ടി രൂപീകരിക്കുന്നിടത്തെത്തിയതെങ്ങനെ?.... തുടങ്ങിയ കാര്യങ്ങള്‍ ഈ വിശദീകരണത്തിനിടയില്‍ വായിക്കാം.
അനിസ്ലാമിക വ്യവസ്ഥയോടും അതിന്റെ വിവിധ വകുപ്പുകളോടുമുള്ള സമീപനത്തില്‍ മുജാഹിദുകള്‍
സ്വീകരിച്ചിട്ടുള്ള ഇസ്ലാമിക വിരുദ്ധമായ നിലപാടുകളെ സംബന്ധിച്ചും, തദ്വിഷയകമായി
അവര്‍ ജമാഅത്തിനെതിരെ ഉന്നയിച്ചുകാണ്ടിരിക്കുന്ന ആരോപണങ്ങളുടെ അര്‍ഥശൂന്യതയെ കുറിച്ചും, മുസ്ലിം
ന്യൂനപക്ഷ രാഷ്ട്രീയം, അമുസ്ലിം നാടുകളിലെ ഹാക്കിമിയîത്തിന്റെ പ്രയോഗവല്‍ക്കരണം തുടങ്ങിയ
വിഷയങ്ങളിലെ ജമാഅത്ത് സലഫി സമീപനങ്ങള്‍ തമ്മിലുള്ള സമാനതകളെപറ്റിയും സാമാന്യം വിശദമായ ചര്‍ച്ച
തന്നെ ഈ ഭാഗത്ത് വായിക്കാവുന്നതാണ്.
മനുഷ്യജീവിതം ഒരേകകമാണ്. അത്
അവിഭാജ്യമാണ്. അതുകാണ്ടുതന്നെ വിവിധ ജീവിത മേഖലകള്‍ക്ക് വ്യത്യസ്ത നേതൃത്വവും അധികാര
കന്ദ്രവുമെന്നത് അസംബന്ധമാണ്. ജീവിതത്തിന്റെ താളവുംലയവും കമവും വ്യവസ്ഥയും തെറ്റാന്‍ കാരണം
അന്യായമായ വിഭജനമാണ്. ജീവിതത്തിന്റെ ഏകതാനതയും സുഗമമായ പ്രയാണവും
നഷ്ടപ്പെടുത്തുന്ന പ്രവര്‍ത്തനമാണത്.
ഇസ്ലാമിക വീക്ഷണത്തില്‍,
ജീവിതത്തെ പലതായി പകുത്ത് പല വശങ്ങളെയും വ്യത്യസ്ത നേതൃത്വങ്ങളെ ഏല്‍പിക്കുന്ന സമ്പ്രദായം
തീര്‍ത്തും അചിന്ത്യമാണ്. ഖുര്‍ആന്‍ പരിചയപ്പെടുത്തിയ പ്രവാചകന്മാരുടെയെല്ലാം അനുയായികള്‍ എല്ലാ ജീവിത മേഖലകളിലും ആ പ്രവാചകന്മാരുടെ നേതൃത്വമാണ് അംഗീകരിച്ചിരുന്നത്. ആരാധനാ രംഗത്ത് പ്രവാചക സന്ദേശങ്ങളെയും രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ ബഹുദൈവാശയങ്ങളെയും ഭൌതിക സിദ്ധാന്തങ്ങളെയും ആശ്രയിച്ച ആരെയും
ചരിത്രത്തില്‍ കാണുക സാധ്യമല്ല. എന്നാല്‍ ഇന്ത്യന്‍ മുസ്ലിംകളിലെ ഗണ്യമായ വിഭാഗം, വിശിഷ്യാ മുജാഹിദുകള്‍ ഇസ്ലാമിന്റെ നേതൃത്വത്തെ അംഗീകരിക്കുന്നത് മതപരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വളരെ പരിമിതമായ
മേഖലയില്‍ മാത്രമാണ്. സുപ്രധാനമായ മറ്റു മേഖലകളിലെല്ലാം അവരംഗീകരിക്കുന്നത് ഭൌതിക വാദത്തിന്റെയും ബഹുദൈവത്വത്തിന്റെയും നിര്‍മതത്വത്തിന്റെയും
നേതൃത്വമാണ്; ഏതായിരുന്നാലും ഇസ്ലാമിന്റെ
നേതൃത്വമല്ല.
ദീനിനെയും ദുന്‍യാവിനെയും ദൈവത്തിനും
സീസര്‍ക്കുമായി പകുത്തുകാടുക്കുന്ന, മതത്തെയും രാഷ്ട്രത്തെയും വിഭജിക്കുന്ന ഈ
അനിസ്ലാമിക രീതിയില്‍നിന്ന്
മുക്തമാവുക എന്നത് തൌഹീദിന്റെ സമഗ്രതക്ക് അനിവാര്യമാണെന്നും
അല്ലാഹുവിന്റെ ഹാക്കിമിയîത്ത് പൂര്‍ണമായും അംഗീകരിക്കുന്നവരില്‍ അത്തരം വൈരുദ്ധ്യാധിഷ്ഠിത നിലപാടുകളുണ്ടാകരുതെന്നും ജമാഅത്തെ ഇസ്ലാമി
മനസ്സിലാക്കുന്നു. അതിനാല്‍ തന്നെ ജമാഅത്തുമായി
ബന്ധപ്പെട്ടവരുടെ എല്ലാ ജീവിത മേഖലകളിലും സുപ്രധാനമായ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് ഇസ്ലാമിക നേതൃത്വമാണ്; ഇസ്ലാമിക പ്രമാണങ്ങളെ ആധാരമാക്കിയാണ്. രാഷ്ട്രീയം ഉള്‍പ്പെടെയുള്ള ഒരു രംഗവും
അത് അനിസ്ലാമിക ദര്‍ശനങ്ങള്‍ക്ക്
വിട്ടുകാടുക്കുന്നില്ല. എന്നാല്‍ സംശുദ്ധമായ ഈ ഇസ്ലാമിക നിലപാടിനെതിരെ പ്രവത്തിക്കുക മാത്രമല്ല, അതിന്
ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും 'തെളിവ്' കണ്ടെത്തുക കൂടി ചെയîുന്നവരാണ്
കരളത്തിലെ മുജാഹിദ് സുഹൃത്തുക്കള്‍. എന്നിട്ട്, ഇസ്ലാമികമായി യാതൊരു തെറ്റുമില്ലെന്ന ന്യായവാദമുന്നയിച്ചുകാണ്ട് രാജ്യത്ത് നിലവിലുള്ള ഏതാണ്ടെല്ലാ മതേതര-ഭൌതിക-നിര്‍മത പ്രസ്ഥാനങ്ങളിലും അവര്‍ ചേര്‍ന്ന് പ്രവര്ത്തിച്ചുകാണ്ടിരിക്കുന്നു!. ആരാധനാ രംഗത്ത്
അല്ലാഹുവല്ലാത്തവരെ വിളിച്ചുപ്രാര്‍ഥിക്കാതിരുന്നാല്‍ അവന്‍ പത്തരമാറ്റ് 'മുവഹ്ഹിദാ'യെന്നും
പിന്നെ രാഷ്ട്രീയ രംഗത്ത് എന്ത് നിലപാട് സ്വീകരിച്ചാലും, ഇസ്ലാമികതര വ്യവസ്ഥയുടെ നടത്തിപ്പിന്നായി പണിയെടുത്താലും,
ഇസ്ലാമിക രാഷ്ട്രീയം
പറയുകയും ഇസ്ലാമിക വ്യവസ്ഥക്ക് വേണ്ടി പരിശ്രമിക്കുകയും ചെയîുന്നവരെ പരിഹസിച്ചാലും അതൊന്നും തന്റെ
തൌഹീദിന്ന് വിരുദ്ധമാകില്ലെന്നുമാണവരുടെ ധാരണ!. ജമാഅത്തിനും കരളത്തിലെ ഇതര മുസ്ലിം സംഘടനകള്‍ക്കുമിടയില്‍
രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന
ഇത്തരം വിഷയങ്ങളെ സംബന്ധിച്ച സാമാന്യം ദൈര്‍ഘ്യമുള്ള ഒരു വിശകലനമാണ് ഈ ഗ്രന്ഥത്തിലെ മൂന്നാം ഭാഗത്തിന്റെ ഉള്ളടക്കം.
സംഘജീവിതത്തിന്റെ ഊടും പാവും
നിശ്ചയിക്കുന്നത് രാഷ്ട്രീയമാണ്. അധികാരവുമായി ബന്ധമില്ലാത്ത ജീവിതമേഖല ഇല്ലാത്തതുപോലെ
രാഷ്ട്രീയത്തില്‍ നിന്ന് മുക്തമായ ഒന്നും മനുഷ്യജീവിതത്തിലില്ല എന്നതാണ് ഇന്നത്തെ നമ്മുടെ അവസ്ഥ.
അധികാരം അല്ലാഹുവിനാണെന്നത് ഇസ്ലാമിന്റെ
അടിസ്ഥാനാദര്‍ശമായിരിക്കെ, രാഷ്ട്രീയം അതില്‍നിന്ന് അന്യമാവുകയെന്നത് അചിന്ത്യവും അസംഭവ്യവുമാണ്. താന്‍ സത്യമെന്ന് വിശ്വസിക്കുന്ന
ആദര്‍ശത്തിന്റെ അടിത്തറയിലുള്ള സാമൂഹ്യവ്യവസ്ഥ തന്റെ രാജ്യത്തും ലോകത്തും പുലര്‍ന്ന് കാണണമെന്ന ആഗ്രഹം തന്റെ
വിശ്വാസത്തിലുള്ള ആത്മാര്‍ഥതയുടെ ഭാഗം മാത്രമാണ്. അതിന്നെതിരായ വ്യവസ്ഥകളുടെ സംസ്ഥാപനത്തിനും നിലനില്‍പ്പിനും വേണ്ടിയുള്ള ശ്രമം കാപട്യവും. സത്യവിശ്വാസികള്‍
ആഗ്രഹിക്കേണ്ടതും പണിയെടുക്കേണ്ടതും ദൈവിക വ്യവസ്ഥക്ക് വേണ്ടിയാണെന്ന് ജമാഅത്തെ ഇസ്ലാമി
പറയാനുള്ള കാരണവും ഇതുതന്നെ. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഈ വിഷയത്തില്‍ കരളത്തിലെ മുജാഹിദ് സുഹൃത്തുക്കള്‍ ജമാഅത്തിന്റെ എതിര്‍ചേരിയിലാണ് നിലകാള്ളുന്നത്. ഈ വാദഗതികളുടെ ഇസ്ലാമികമാനമെന്ത് എന്ന അന്വേഷണവും ഈ ഭാഗത്ത്
വായിക്കാം.
കൂടാതെ, ഇസ്ലാം,
രാഷ്ട്രത്തിനും ഭരണകൂടത്തിനും കല്പിക്കുന്ന പ്രാധാന്യം, തദ്സംബന്ധമായ പണ്ഡിതാഭിപ്രായങ്ങള്‍, ഇസ്ലാമിക രാഷ്ട്രവും
കിസ്ത്യന്‍ വിഭാവനയിലുള്ള മതരാഷ്ട്രവും തമ്മിലുള്ള
അന്തരം, ഇസ്ലാമിക രാഷ്ട്രത്തിനായുള്ള ആഹ്വാനത്തെ
മതരാഷ്ട്രവാദമെന്ന് ആക്ഷേപിക്കുന്ന, ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയെന്ന്
വിളിച്ച് തല്ലിക്കൊല്ലുന്ന മുജാഹിദ് കുതന്ത്രങ്ങളുടെ
പോസ്റ്റുമോര്‍ട്ടം, രാഷ്ട്രീയ രംഗത്ത് ലോക സലഫികളില്‍ സ്വീകരിച്ചിട്ടുള്ള സമീപനമെന്ത് എന്ന അന്വേഷണം, അവരില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇസ്ലാമിക രാഷ്ട്രത്തിനുവേണ്ടി പ്രവര്‍ത്തിക്കേണ്ടതില്ലെന്ന്
പറയുന്ന മുജാഹിദുകള്‍ തങ്ങളുടെ വാദങ്ങള്‍ക്ക് ന്യായമാക്കുന്ന കാര്യങ്ങളെയും, തദ്വിഷയകമായി ഉന്നയിക്കുന്ന സംശയങ്ങളെയും കുറിച്ചുള്ള വിശകലനം തുടങ്ങിയ വിഷയങ്ങള്‍കൂടി ഇതില്‍ ഉള്‍പെടുത്തിയിരിക്കുന്നു.
തൌഹീദും ഹാക്കിമിയîത്തുമായി ബന്ധപ്പെട്ട ഈ പഠനത്തിന്റെ ആദ്യഭാഗങ്ങള്‍ ഇമെയ്ലുകളിലൂടെ പ്രചരിപ്പിക്കപ്പെട്ടപ്പോള്‍ തദ്വിഷയകമായി റിയാദ് ജാലിയാത്തിലെ പ്രഭാഷകരായ അബൂബക്കര്‍ മൌലവി എടത്തനാട്ടുകര, അബ്ദുര്‍റഹ്മാന്‍ സ്വലാഹി എടവണ്ണ എന്നീ
മുജാഹിദ് സുഹൃത്തുക്കളുമായി (അവരാ വശ്യപ്പെട്ടതുപ്രകാരം) ഞാനും എന്റെ കുട്ടുകാരന് സലീം മൂസ കുറ്റ്യാടിയും സാമാന്യം വിശദമായ ഒരു സംഭാഷണം നടത്തുകയുണ്ടായി. പ്രസ്തുത സംഭാഷണത്തില്‍ അവരുന്നയിച്ചതും തൌഹീദും ഹാക്കിമിയîത്തുമായി ബന്ധപ്പെട്ട് മുജാഹിദ്
പ്രസ്ഥാനം വെച്ചുപുലര്‍ത്തുന്നതുമായ ആശയാദര്‍ശങ്ങളെ സലഫികളായ ഇസ്ലാമിക പണ്ഡിതന്മാരുടെ വീക്ഷണങ്ങളുമായി താരതമ്യം
ചെയ്തുകാണ്ടുള്ള ചെറുവിവരണമാണ്ഈ ഗ്രന്ഥത്തിന്റെ നാലാം ഭാഗം.
സ്വാഭാവികമായും, ഈ ഗ്രന്ഥത്തിലെ ആദ്യ അധ്യായങ്ങളില്‍, മുജാഹിദുകള്‍ ഹാക്കിമിയîത്ത്
അംഗീകരിക്കുന്നില്ല, ഭാഗികമായ തൌഹീദാണവര്‍ പ്രബോധനം ചെയîുന്നത്
എന്നതിനുള്ള ന്യായമായി ഞാനുദ്ധരിച്ച മുജാഹിദ് പണ്ഡിതന്‍ എന്‍.വി.
മുഹമ്മദ് സക്കരിയîയുടെ തൌഹീദുമായി ബന്ധപ്പെട്ട വിശദീകരണം,ക.പി മുഹമ്മദ് മൌലവിയുടെ ഹാക്കിമിയîത്ത് സംബന്ധമായ പരാമര്‍ശങ്ങള്‍, ക. ഉമര്‍ മൌലവിയുടെ 'ഹാക്കിമിയîത്തിലേയും
ഗുണവിശേഷങ്ങളിലേയും അല്ലാഹുവിന്റെ ഏകത്വത്തെ തൌഹീദില്‍ ഉള്‍പ്പെടുത്തിയത് ശരിയല്ല' എന്ന പ്രസ്താവന, ശൈഖ് അബ്ദുര്‍റഹ്മാന്‍ അബ്ദുല്‍
ഖാലിഖിന്റെ അല്‍മനാര്‍ മാസികയില്‍ വന്ന തൌഹീദ് വിശദീകരണത്തോടുള്ള
മുജാഹിദ് നിലപാട്, അബ്ദുസ്സമദ് കാത്തിബിന്റെജംഇയîത്തുല്‍
ഉലമയുടെ തീരുമാനത്തെ വിമര്ശിച്ചുകാണ്ടുള്ള കത്ത്, ഹാക്കിമിയîത്ത്,
ഇബാദത്ത്... തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട്
മൌദൂദി അവതരിപ്പിച്ചിട്ടുള്ള സിദ്ധാന്തങ്ങള്‍ ഇസ്ലാമിക ലോകം വിശിഷ്യാ സലഫികള്‍ അംഗീകരിക്കുന്നുണ്ടോ?, ജമാഅത്തിന്റെ തൌഹീദ് ഹാക്കിമിയîത്ത്
വീക്ഷണങ്ങള്‍ സലഫികളുടേതില് നിന്നും വ്യത്യസ്തമാണെന്ന, മുജാഹിദുകളുടേയും സലഫികളുടേയും വീക്ഷണങ്ങള്‍ ഒന്നാണെന്ന മുജാഹിദ് വാദം, മൌദൂദി സാഹിബിന്റെ ഗ്രന്ഥങ്ങളില്‍നിന്നുള്ള വാലും തലയും മുറിച്ച മുജാഹിദ് ഉദ്ധരണികള്‍, ജമാഅത്തെ ഇസ്ലാമിയും ശീഈസവും,
'ഇന്ദിരാഗാന്ധിയുടെ ആരാധകരെ പറ്റി'
പ്രബോധനത്തില്‍ വന്ന പരാമര്‍ശങ്ങള്‍...
തുടങ്ങിയവയായിരുന്നു മുഖ്യമായ ചര്‍ച്ചാവിഷയങ്ങള്‍. ഇത്തരം കാര്യങ്ങളും, ഗവണ്‍മെന്റ്
ജോലിയുമായി ബന്ധപ്പെട്ട ജമാഅത്ത് വീക്ഷണങ്ങള്‍ വിശദീകരിക്കവെ മുഖാമുഖം പരിപാടിയില്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പച്ചക്കള്ളം പറഞ്ഞു എന്ന
മുജാഹിദ് സുഹൃത്തിന്റെ ആവര്‍ത്തിച്ചുള്ള ആരോപണം സംബന്ധിച്ച
വിശദീകരണവുമാണ് ഈ ഭാഗത്ത് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അബദ്ധങ്ങള്‍ വല്ലതും സംഭവിച്ചതായി
ശ്രദ്ധയില്‍പെടുന്നവര്‍ അത് ചൂണ്ടിക്കാണിക്കണമെന്ന അഭ്യര്‍ഥനയോടെ, സത്യത്തെ
സത്യമായി മനസ്സിലാക്കാനും അതുള്‍ക്കൊള്ളാനും അസത്യത്തെ അസത്യമായി തിരിച്ചറിഞ്ഞ് തള്ളിക്കളയാനും
പടച്ചതമ്പുരാന്‍ നമ്മെ തുണക്കുമാറാകട്ടെ-ആമീന്‍. എന്ന പ്രാര്‍ഥനയോടെ ഈ ഗ്രന്ഥം വായനക്കാരുടെ മുമ്പില്‍ സമര്‍പ്പിക്കുന്നു.